2013 നവംബർ 25, തിങ്കളാഴ്‌ച



ഒരു നാണയത്തിന്റെ രണ്ടു മുഖങ്ങള്‍

ഒരു രണ്ടു വര്‍ഷത്തിന്റെ ഇടവേളയ്കു ശേഷമാണു ഞാന്‍ ഈ പ്രാവശ്യം നാട്ടില്‍ എത്തിയത്. 30-35 കൊല്ലമായി ഒരു പ്രവാസിയാണു എന്നിരിക്കിലും  നാടിന്റെ ഓര്‍മ്മകള്‍, വിശേഷങ്ങള്‍, എല്ലാം എപ്പോളും മനസ്സില്‍ നിന്നും മായുകയില്ലല്ലോ.  ചില മാറ്റിവെക്കാനാകാത്ത കാരണങ്ങളാല്‍ ഈ തവണ സന്ദശനം നീണ്ടു പോയി എന്നു മാത്രം. ആദ്യത്തെ ഒരാഴ്ച്ച സ്വന്തക്കാരുടേയും, മറ്റു ബന്ധുവീടുകളിലും  , പിന്നെ ബാക്കിയുള്ള 20 ദിവസത്തിന്നുള്ളില്‍ സുഹ്രുത്തുക്കള്‍, തൊഴാന്‍ പോകാനുള്ള ക്ഷേത്രങ്ങള്‍ , എല്ലാമുണ്ടു. ഈ പ്രാവശ്യം, അതിന്നെല്ലാം പുറമെ മകന്റെ ഒരു സുഹ്രുത്തും കൂടെ ഉണ്ട്. കക്ഷിക്കു എന്തായാലും, കഥകളിയും, കളരിപയറ്റും, കാണിച്ചു കൊടുത്തേ പറ്റു. ഇതിന്നെല്ലാം പുറമെ കുട്ടനാടന്‍ കായലുകളിലൂടെ ഒരു യാത്രയും. അതു മുടക്കരുതേ എന്നു മകന്‍ പ്രത്യേകം അടിവര ഇട്ടു ഓര്‍മ്മിപ്പിക്കാറുണ്ടു താനും.  എല്ലാറ്റിന്നും കൂടി സമയം കണ്ടെത്തണം...ഇതിന്നിടയില്‍ വേണം, ഒന്നു കോട്ടക്കല്‍ പോയി, കാല്‍മുട്ടിന്നും, പിരടിയ്കുമുള്ള ചികില്സയും.   ദിവസങ്ങള്‍ എല്ലാം തന്നെ  ചുഴറ്റിഎറിഞ പമ്പരം കണക്കു  ദ്രുതഗതിയില്‍ കടന്നു പോകുന്നു.

ഗുരുവായൂരില്‍ ഇന്നു രണ്ടാമത്തെ ദിനമാണ്. ഇന്നുച്ചക്കു ഭഗവാന്റെ പ്രസാദഊട്ടിന്നു ക്യുവില്‍ നില്ക്കുമ്പോളാണ്, കുറച്ചു മുന്നിലായി ഒരു പരിചിതമായ മുഖത്തിന്റെ പാര്‍ശ്വവീക്ഷണം ലഭിച്ചത്. പെട്ടെന്നു ആളെ ഓര്‍മ്മ വന്നു. പണ്ട് തന്റെ അയല്‍പക്കമായിരുന്ന ഒരു കുടുമ്പം. പിന്നെപ്പോളോ കുടുമ്പനാഥന്റെ സ്ഥലമാറ്റത്തോടൊപ്പം പറിച്ചു നീക്കപ്പെട്ട ഒരു ഗാഡമായ സുഹ്രുത്ബന്ധം. കമലം. പക്ഷെ ഇത്രയ്ക്കു പ്രായം തോന്നാന്‍ വഴിയില്ലല്ലോ; ഞ്ഞങ്ങള്‍ രണ്ടുപേരും ഒരേ നക്ഷത്രക്കാരും, ഒരേ പിറന്നാള്‍ ദിന ഉടമകളുമായിരുന്നു. ഒരേ വയസ്സുകാരും. ആ സ്ത്രീയ്കു കണ്ടാല്‍ ഒരു 60-65വയസ്സെങ്കിലും തോന്നും. തലമുടി മുഴുവന്‍ തന്നെ നരച്ചു തുടങ്ങിയതു അലക്ഷ്യമായി കെട്ടി വെച്ചിരിയ്കുന്നു. അലക്ഷ്യമായ വസ്ത്രധാരണവും. തനിക്കു ആളെ മാറിപോയോ...ഒരു നിമിഷം ശങ്കിച്ചു..പക്ഷെ, എന്തോ ഒന്നെന്നെ അങ്ങോട്ടു തന്നെ പിടിച്ചുവലിയ്കുന്നു.  കൂടെ നില്ക്കുന്ന മകളോടു പറഞതിന്നു ശേഷം, ക്യു വിട്ടു മുന്നിലേക്കു നടന്നു.  അടുത്തെത്തിയതും, ഒരു ഉള്‍ വിളികിട്ടിയപോലെ ആ സ്ത്രീ തന്റെ നേരെ തിരിഞു. ഒരു നിമിഷത്തേക്കു അത്ഭുതവും, പിന്നെ ഒരു ശങ്കയും, അവസാനം, കണ്ണീരും, ആ മുഖത്തെ പഴയ കമലയിലേക്കു തന്നെ കൊണ്ടുപോയി. സരോ അല്ലേ? ഒരല്പം ശങ്കയോടെ ഉള്ള ചോദ്യം കേട്ടപ്പോള്‍, എല്ലാം മറന്നു. 40 കൊല്ലം പുറകോട്ടു മനസ്സു ഓടി. എന്നും അവളായിരുന്നു മുന്നില്‍...താനെപ്പോളും, ശങ്കിച്ചു പുറകേയും.  അമ്മ എപ്പോളും പറയുമായിരുന്നു." നീ കമലയെ കണ്ടു പഠിക്ക്...എല്ലാകാര്യത്തിന്നും എത്ര ചുറുചുറുക്കായിട്ടാണു അവള്‍ പുറപ്പെടുന്നത്" എന്നു.  ആദ്യത്തെ അമ്പരപ്പും, കണ്ണീരും മാറിയപ്പോള്‍, വര്‍ത്തമാനങ്ങള്‍ പറയാന്‍ തിടുക്കമായി..അവളോടു ചോദിച്ചു" ഒറ്റക്കേ ഉള്ളൂ?"  അതെ...ഞാന്‍ ഇടക്കിടക്കു വന്നു തൊഴാറുണ്ട്" അവള്‍ ഉത്തരം പറഞു. ഇതിന്നിടയില്‍ ക്യൂ മുന്നോട്ടു നീങുവാന്‍ തുടങി. ആള്‍ക്കാര്‍ക്കു എന്തൊരു ബഹളം ആ ണു.വെറുതെ തിരക്കു കൂട്ടുകതന്നെ. പുറകിലെ തള്ളലില്‍ പെട്ടു നീങ്ങി നീങി അററത്തെത്തി.  അവിടെ ആകെ രണ്ടു ഇലയ്ക്കു മുന്നിലായി മാത്രമെ സ്ഥലം ഒഴിവുള്ളു. മകളോടു അവിടെ പേരകിടാവിനേയും കൂട്ടി ഇരിക്കാന്‍ പറഞ്ഞു, തിരിയെ നടക്കുമ്പോള്‍ ആണ്. "സരോ" എന്ന വിളി. പുറത്തേയ്കുള്ള വാതിലിന്നടുത്തെ മേശമേല്‍ തൊട്ടടുത്ത ഇരിപ്പിടത്തില്‍, കയ്യിലുണ്ടായിരുന്ന ബാഗും വെച്ചു സീറ്റ് ഉറപ്പിച്ചു, കമലം വിളിക്കുകയാണു. ഇവളുടെ സാമര്‍ഥ്യത്തിന്നു ഇന്നും ഒരു കുറവുമില്ല..മനസ്സില്‍ ഓര്‍ത്തു...അടുത്തെത്തുമ്പോള്‍ ഏതോ ഒരാളുമായി ബഹളം വെക്കുന്നു അവള്‍. എന്റെ  അനിയത്തി കുട്ടിയെ ഇരുത്തുവാന്‍ വേണ്ടി, ബാഗ് ഇവിടെ വെച്ചു പോയതാണു...ഇതാ അവളെത്തി. അമ്മ പറയുമായിരുന്നു, ഞങള്‍ തമ്മില്‍ മണിക്കൂറിന്റെ വ്യത്യാസമേ ഉള്ളു എന്നു. അന്നും, ഇവളിങനെയാണു...ഒരേട്ടത്തിയുടെ അധികാരം കാണിക്കാറുള്ളെന്നതായിരുന്നു, തന്റെ സ്ഥിരം ആവലാതി.

2013 നവംബർ 17, ഞായറാഴ്‌ച




ബരാള്‍ ലാ പാസ് കഴിയുംപോളെക്കും തന്നെ, പര്‍വതങ്ങളുടെ നിറം മാറിയതു ശ്രദ്ധിച്ചിരുന്നു.  ഇപ്പോള്‍ വഴിയുടെ 2 ഭാഗത്തും ഹിമാനികള്‍ കണ്ടു തുടങി.. കൈലാസ പര്‍വത നിരകളിലെന്നപോലെ, ഇവിടേയും, വിവിധ വര്‍ണ്ണങ്ങളിലുള്ള പാറകെട്ടുകള്‍ കാണുവാന്‍ തുടങി.... ചില സ്ഥലത്തു, പര്‍വത ചരിവുകള്‍ സമുദ്ര പച്ചയുടെ നിറമാണെങ്കില്‍ അടുത്ത ഇറക്കം കഴിഞുള്ള ദൃശ്യം, ഇളം വയലറ്റി നിറമായിരിക്കും. ചിലസ്ഥലത്തു, മറൂണ്‍ നിറം. എന്തെന്തു വിഭിന്നമായ വര്‍ണ്ണ പ്രപഞ്ചമാണു ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നതു!!! എത്ര മനോഹരമായ പ്രകൃതി. ഇതു കാണുന്നതിന്നു തന്നെ ഒരു ഭാഗ്യം വേണം....പെട്ടെന്നു, വാഹനത്തില്‍ സുഖമില്ലാതെ കണ്ണുമടച്ചു തല കുമ്പിട്ടു കിടക്കുന്ന സഹയാത്രികരോടു എനിക്കു സഹതാപം തോന്നി...കക്ഷ്ടം, ഇങിനെ ഒരു വര്‍ണ്ണ പ്രപഞ്ചം അവര്‍ക്കു നഷ്ടമാകുന്നതു അവര്‍ മനസ്സിലാക്കുന്നുണ്ടോ ആവോ!! ഇതൊന്നു കാണുവാന്‍, മനസ്സിലേക്കു ആവാഹിക്കുവാന്‍  അവര്‍ക്കു കഴിഞില്ലല്ലോ..... പ്രകൃതി ഒരുക്കുന്ന വിരുന്നു കണ്ടിട്ടും, കണ്ടിട്ടും മതിവരാതെ ഒരു ആര്‍ത്തി കുക്ഷിയെ പോലെ ഞാന്‍ പിന്നേയും നോക്കുകയാണു....എവിടെ നിന്റെ പുതിയ വര്‍ണ്ണങ്ങള്‍, ചിത്രങ്ങള്‍.....മത്തു പിടിപ്പിക്കുന്ന പ്രകൃതി ഭംഗി.... എന്നാല്‍ ഒരപവാദം പോലെ മറ്റു ചില ദൃശ്യങ്ങളും, കാണുവാന്‍ തുടങി..... പ്രത്യേകിച്ചു തന്ങ്ലാഗ് ലാ കഴിഞതിന്നു ശേഷം, പ്രകൃതിയും, കാറ്റും, ജലവും ചേര്‍ന്നു, വലിയ മലനിരകളില്‍, കൊട്ടാരസദൃശമായ എടുപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നു....പര്‍വത മുകളിലെ, പാറകല്ലുകളുടെ ചന്ദ്രകല പോലെ ഉള്ള കമാനത്തിലൂടെ, ആകാശത്തിന്റെ നീല കാണാം. തൂണുകള്‍ കാണാം....വാതായനങ്ങള്‍ കാണാം...ഈ പ്രകൃതി എന്ന architect  തന്നെ എല്ലാറ്റിന്റേയും ഗുരു.. വെറും പാറകല്ലിന്റെ മേല്‍ പ്രകൃതി ഒരുക്കിയ കരവിരുതു കാണുമ്പോള്‍ , ആശ്ചര്യം കൂറി പോകുന്നു.  ഓരോ താഴ്വാരത്തിലും, വിഭിന്നമായ ചിത്രങാള്‍.. ചില സ്ഥലത്തു, BRO ന്റെ കീഴില്‍ തിരക്കിട്ടു ജോലി ചെയ്യുന്ന ധാരാളം ആളുകളെ കാണാം. ഇതില്‍ തിബറ്റന്‍ ജനത മാത്രമല്ലാ....പല പല മുഖങ്ങള്‍.. ഓരോ ജനപഥം കഴിഞു മറ്റൊന്നിലേക്കു നീങുവാന്‍ കയറി ഇറങി പോകുന്ന മലനിരകള്‍.....ചിലസ്ഥലങ്ങളില്‍ താല്‍കാലികമായി നിര്‍മ്മിച്ച പാലത്തിലൂടെ വാഹന്ം പോകുബോള്‍ നാം, ശ്വാസം അടക്കി പിടിച്ചു പോകും...ദിശ മാറി ഒഴുകുന്ന നദികളും, മുകളില്‍ നിന്നും ഉരുണ്ടു വീഴുന്ന പാറകല്ലുകളും, യാത്ര സംഭവബഹുലമാക്കുന്നു. BRO  വിലെ ജീവനക്കാര്‍ ജീവന്‍ പണയം വെച്ചും, പര്‍വത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വഴികളെ സദാ പരിപാലനം ചെയ്തു, ഈ ജീവനാഡികളെ കര്‍മ്മോന്മുഖരാക്കുന്നു. ഏതൊരു അവസ്ഥയേയും, നേരിടുവാന്‍, നമ്മുടെ ജവാന്മാര്‍ക്കു  ഏറ്റവും, വേഗത്തിലും എളുപ്പത്തിലും യാത്ര സുഗമമാകുവാന്‍, ഈ വഴികളെ സദാ ശുഷ്കാന്തിയോടെ പരിരക്ഷിക്കുന്നു. ഇവരോടൊക്കെ എത്ര നന്ദി പറഞാലാണു മതിയാവുക!!
 ഉച്ച ഭക്ഷണത്തിന്നായി വണ്ടി നിര്‍ത്തി. എന്നാല്‍ അധികം സമയം അവിടെ നില്‍ക്കുവാന്‍ ചവ്വാന്‍ജി സമ്മതിച്ചില്ലാ.  രാത്രി ആകുന്നതിന്നു മുന്‍പു തന്നെ ലേയിലേക്കെത്തണം. കൂട്ടാത്തിലുണ്ടായിരുന്ന 2 ആളുടെ സ്ഥിതി അല്പം വഷളാണു..കഴിയും വേഗം ഒരു ഡോക്ടരുടെ  ശ്രദ്ധ വേണം.  മഞു അല്പാല്പം പൊഴിയുവാന്‍ തുടങിയിട്ടുണ്ടു.  തൂവലുകളെ പോലെ വെളുത്ത ഹിമകണങ്ങള്‍ പാറി വന്നു, വണ്ടിയുടെ ജനലുകളിലും, windshield ലും പറ്റിപ്പിടിച്ചു. കാണുവാന്‍ നല്ല രസം... പൊടുന്നനെ ആണു, തൂവല്‍ പോലെ കൊഴിയുന്ന ഹിമശകലങ്ങള്‍ മഴ പോലെ പെയ്തു തുടങിയതു....കൂടാതെ, ഓടി കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഏകദേശം  ഒരു വാര മുന്നിലായി, ഒരു പന്തു പോലെ വെളുത്ത സാധനം, ശബ്ദത്തോടെ പൊട്ടിചിതറി...ഞെട്ടി പോയി...ഇതാണത്രെ  storm lightning.   ഈ ശൂഭ്രകണങ്ങളില്‍ ഇങിനെ ഒരു ഇടി കൂടി ഉണ്ടാകുമെന്നു കരുതിയില്ലായിരുന്നു. അല്പസമയത്തിന്നുശേഷം വന്ന ധൃതിയില്‍ തന്നെ ഹിമമഴ ഒഴിഞു പോയി.

വാഹനം ലേയിലേക്കെ ത്തുവാനായി തുടങ്ങി.പല പ്രധാന സ്ഥലങ്ങളും, വഴിയില്‍ തന്നെ കാണാം. ലേ പാലസ് കണ്ടു. നിര്, നിരയായി, ബുദ്ധ വിശ്വാസികളുടെ ഗോമ്പ അഥവാ സ്തൂപം കാണാം. ഇതിന്നുള്ളില്‍ അവരുടെ മരിച്ചുപോയ മതാചാര്യന്മാര്‍ ഉപയോഗിച്ചുവന്ന സാധനങ്ങള്‍, അതല്ലെങ്കില്‍,  നശിച്ചു തുടങുന്ന അനുഷ്ടാനങ്ങള്‍ക്കു ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, നശിച്ചു തുടങുന്ന ഗ്രന്ഥങ്ങള്‍ എന്നിവ ഉണ്ടാകുമത്രെ. ഒരു വശത്തു,  Govt.Archeology of India  എന്നെഴുതിയ ഒരു ഫലകവും, അവിടെ കുനിഞിരുന്നു എന്തോ അടിച്ചു കൂട്ടുന്ന ആളുകളേയും കണ്ടു.  രോഡിന്റെ വശത്തു വീതി കൂടിയ സിമന്റിട്ട ചാലിലൂടെ, ചരിവുകളില്‍ നിന്നും ഒലിച്ചിറങുന്ന വെള്ളം, ഒഴുകി പോകുന്നു. റോഡിലൂടെ പരന്നു ഒഴുകുന്നില്ലാ.,  നാളേയും, മറ്റന്നാളും, ഇവിടെ കാണുമല്ലോ, വിശദമായി പടങ്ങള്‍ എടുക്കാംഎന്നു കരുതി.  തുടര്‍ച്ചയായുള്ള യാത്രയും, കുത്തനെയുള്ള കയറ്റങ്ങളും, ഇറക്കവും, അന്തരീക്ഷത്തിലെ മര്‍ദ്ദ് വ്യതിയാനങ്ങളും എല്ലാം എല്ലാവരേയും, ഒരു ഉറക്കം തൂങ്ങികളുടെ നിലയിലേക്കു എത്തിച്ചു കഴിഞിരിക്കുന്നു. എങിനെ എങ്കിലും, താമസ സ്ഥലത്തു എത്തുന്നതിന്നും, ഒന്നു കിടക്കുന്നതിന്നുമായിരുന്നു വ്യഗ്രത. പല സ്ഥലത്തും, അന്വേഷിച്ചും, തന്ന directions  അനുസരിച്ചും, ചുറ്റി, ചുറ്റി, അവസാനം, ലേയിലെ പട്ടാളക്കാര്‍ക്കായുള്ള മറ്റൊരു  transit  കാമ്പില്‍ എത്തി. ഈ പട്ടാള കാമ്പുകളില്‍ വേണ്ട വൈദ്യുടി എല്ലാം,  solaar paanel  വഴി ഉല്പാദിക്കുകയാണു. ഏന്തെങ്കിലും കാരണവശാല്‍ ഒരു വീട്ടില്‍ വൈദ്യുതി അധികം ചിലവായാല്‍, അതു  cut off  ആകും,  rechaarge   ആകും വരെ..എല്ലാവരും നന്നെ ക്ഷീണിച്ചിരിക്കുന്നു. അല്പസമയം കാത്തു കിടന്നതിന്നു ശേഷം, വിശാലമായ ആ സ്ഥലത്തു തന്നെ ഉള്ള 2  quarters ഞങ്ങള്‍ക്കു അനുവദിച്ചു.  കൂടാതെ, നല്ല ചൂടുള്ള ഭക്ഷണവും, ചായയും, എത്തിച്ചും തന്നു. സുഖമില്ലാത്ത ആളെ ഉടനെ തന്നെ പട്ടാളത്തിന്റെ വകയായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... രാവിലെ ആയപ്പോള്‍ കേട്ടതു, കൂട്ടത്തില്‍ ഉള്ള അദ്ദേഹത്തിന്നു അസുഖം ഒട്ടും കുറവില്ലാ എന്നായിരുന്നു. കൂട്ടത്തില്‍ പെട്ട എല്ലാവരോടും, അടുത്തു തന്നെ ഉള്ള  military doctor നെ കാണുവാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും, പോയി... വിരലുകളില്‍ ഒരു ഉറ പോലെ ഒന്നു ധരിപ്പിച്ചു, അടുത്തുള്ള computer ല്‍, BP, രക്തത്തിലെ പ്രാണവായുവിന്റെ അളവു, എന്നതിന്റെ   chart  കാണാം.  അന്നത്തെ ദിവസം എല്ലാവരോടും, വിശ്രമിക്കുവാനും, തലയില്‍  രോമതൊപ്പിയോ, scarf ഇവ ധരിക്കാതെ,  പുറത്തു പോകുമ്പോള്‍, കമ്പിളി ഉടുപ്പു ധരിക്കാതെ നടക്കരുതു എന്നു നിര്‍ദ്ദേശിച്ചു. വൈകുന്നേരം ആയപ്പോള്‍ കേട്ടതു, കൂട്ടത്തില്‍ ഉണ്ടായിരുന്ന നബൂതിരി സാറിന്നു ഒട്ടും കുറവില്ല എന്നും, ഉടനെ തന്നെ ഡല്‍ഹിയിലേക്കു കൊണ്ടുപോകണമെന്നു മായിരുന്നു. എല്ലാവര്‍ക്കും, വളരെ വിഷമം തോന്നിയ ഒരു വാര്‍ത്തയായിരുന്നു അതു. പിറ്റേന്നു അതി കാലത്തേ, വ്യോമസേനയുടെ തന്നെ ഒരു വിമാനത്തില്‍ അവര്‍ ഡല്‍ഹിയിലെത്തിച്ചു.  ഒരത്ഭുതം പോലെ, 24 മണിക്കൂറിന്നുള്ളില്‍ ആള്‍ വളരെ പെട്ടെന്നു ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.

2013 നവംബർ 11, തിങ്കളാഴ്‌ച

The gossip monger



After oneweek………

Why , what is the matter there ? everybody running to flat 41Bin the big flat complex? What is the matter, I wonder?  I have to baby sit these two toddlers, with this arthritis, how can I go running down these third storied building, but what happened,  Lord, I feel so angry I can’t go there and see for myself what the matter is. Now I have to wait till the next door resident Gracie comes back! How I wish I were there!!…. sigh…….
There, somebody coming this way, hi there, what happened there, I was unable to go, what with these two little children here, but what happened?….. why isn’t it that Paruamma they are surrounding. Almost all the folks are there, and what is that man doing there, tied up to a coconut tree? I almost feel I am dead, not being there, but what to do……..sob……..
To make matters short, this is what happened there that day. The teenage girl in flat 41 b was being followed and commented by a man in the middle age for the last one or two months. As she was staying with her cousin’s family, she was afraid to tell them of this trouble. It seems that day, the girl as usual was returning from the computer class, and that man, he said some thing to her, and he was trying to waylay her in his motorcycle. As usual, our paru amma was returning from one successful gossip mongering when she saw this, and without hesitation she went up to the man, caught hold of him by the dress and hollered. In a second, everybody was there, and seeing the weeping, trembling girl, and the story that paru amma told them, they manhandled him, then was waiting the arrival of police. All of a sudden Paru Amma became the ministering Angel of our little town. What if  she related the happenings that take place in all the houses, she was there to stand upto the man.At least see how she saved that girl . What would have happened if Paruamma was not there. I heard that that man was a scroundel always on the look out for eveteasing. With Paruamma here, almost all the mother of the grown up daughters feel easy going about, for Paruamma will be there somewhere always with an eye into everybody’s business, an ear into every thing happening.  Now, all us flat dwellers and other folks too of our little township smile when paruamma passes by and we enquire after her well being too…

2013 നവംബർ 4, തിങ്കളാഴ്‌ച

leah/Ladakk




എവിടെ പട്ടാള കാമ്പ്?? ഈ വന്യമായ, മരവിച്ച അന്തരീക്ഷത്തില്‍, ജനവാസമോ, വാഹനങ്ങളോ കാണാന്‍ ഇല്ലാത്ത സ്ഥലത്തു, എവിടെ എന്നു വിചാരിച്ചു മുന്നോട്ടു പോകും! ഞങ്ങളുടെ വണ്ടിയും, ഗൈഡും, എല്ലാം ആദ്യമായാണു, ഈ  ഭാഗത്തൂടെ ലേയിലേക്കു പോകുന്നതു. പൊതുവെ വളരെ പ്രയാസകരമായ യാത്രയായാണു, 4പാസ്സുകള്‍ മറികടന്നുള്ള ഈ വഴി....വാഹനത്തിലെ യാത്രാ സംഘാടകരുടെ മുഖത്തും അങ്കലാപ്പു കാണുന്നുണ്ടു...ഹിമാചല്‍ പ്രദേശ് കഴിഞാല്‍ പിന്നെ bsnl prepaid  ഫോണുകള്‍ മടങി ഹിമാചലിലേക്കെത്തുംവരെ പ്രവര്‍ത്തിക്കില്ലാ. മര്‍മ്മപ്രധാനമായ വഴി, ലക്ഷ്യം. അതിര്‍ത്തി യിലുള്ള പട്ടണം,...പോരെങ്കില്‍ ഏതു സമയത്തും, ആക്രമിക്കാന്‍ പഴുതു നോക്കി നില്‍ക്കുന്ന അയല്‍ രാജ്യങ്ങളും,  സ്വന്തം നാടിന്നെതിരായി അവര്‍ക്കു സഹായസഹകരണങ്ങള്‍ ചെയ്തു കൊടുക്കുവാന്‍  മടിയില്ലാത്ത മതതീവ്രവാദികളും, ഭീകരന്മാരും... ഇങിനെയൊക്കെ ഇരിക്കവെ, എല്ലാ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ക്കും അല്പം നിയന്ത്രണം ഉണ്ടെങ്കില്‍ അതു തെറ്റു പറയാനില്ലാ. അവസാനം, ഏങി വലിച്ചു കയറിയ കയറ്റത്തിന്റെ അവസാനം, അങു താഴെ,  military transit campiന്റെ ബോര്‍ഡ് കണ്ടു.  കൂട്ടത്തില്‍ ഉള്ള 2 യാത്രക്കാരുടെ അവസ്ഥ അല്പം വിഷമമാണു. അവര്‍ക്കു വേണ്ടുന്ന ചികില്സ ലഭ്യമാക്കുന്നതിന്നാണു ആദ്യത്തെ  മുന്‍ഗണന.....

വളരെ ഇടുങിയ താല്‍കാലികമായി ഉണ്ടാക്കിയ ഇരുബ്പാലത്തിലൂടെ കയറി വാഹനം, കാമ്പിന്റെ പടിയില്‍ എത്തി.  അവിടെ താല്‍കാലിക മായി നിയന്ത്രണം ഉള്ളതു, നാഗര്‍കോവില്‍കാരനായ, ഒരു മേജര്‍ പെരുമാളിന്നാണു...മലയാളി...എത്തിയ ഉടനെ തന്നെ, എല്ലാവരേയും, വിരിച്ചിട്ട കട്ടിലുകളിലെ, ഉറക്കസഞ്ചിയിലേക്കു കയറുന്നതിന്നായിരുന്നു ആദ്യ നിര്‍ദ്ദേശം...സുഖമില്ലാതെ ഉള്ള ആളുകളെ ശ്രദ്ധിക്കുവാന്‍ പട്ടാള കാമ്പിലെ ഡോക്ടര്‍ എത്തി...അതിന്നിടെ അവിടെ ഉള്ള മറ്റു ജീവനക്കാര്‍ നല്ല ചൂടു ചായയും, ഭക്ഷണവും കൊണ്ടുതന്നു. എങിനെ എങ്കിലും, ഒന്നു ഉറക്ക സഞ്ചിയിലെ ചൂടേറ്റു കിടന്നാല്‍ മതി എന്നു വാശി പിടിച്ചവരെ എല്ലാം, നിര്‍ബന്ധിച്ചു പുറത്തിറക്കി...ചൂടു ഭക്ഷണം കഴിപ്പിച്ചു...എല്ലാവരേയും, പരിശോധിച്ചു, മരുന്നു വേണ്ടവര്‍ക്കു അതു നല്കിയതിന്നു ശേഷം മാത്രമാണു, പെരുമാള്‍ സാര്‍ പോയതു..  പോകും വഴി അദ്ദേഹം ഒന്നുകൂടി പറഞു...ഇവിടെ സാര്‍ച്ചുവില്‍, പിന്നെ, പാസ്സുകളില്‍ എല്ലാം അന്തരീക്ഷത്തിലെ പ്രാണവായു സാധാരണയിലേതിനേക്കാള്‍ 40 % കുറവായിരിക്കും. അതാണു ഇപ്പോള്‍ എല്ലാവര്‍ക്കും, ബുദ്ധിമുട്ടു ഉണ്ടാക്കിയതു. രാവിലെ ആകുംപോളേക്കും, ശരീരം ഈ അവസ്ഥയുമായി പൊരുത്തപ്പെടും...പേടിക്കുവാന്‍ ഒന്നും ഇല്ലാ എന്നു......രാത്രി മുഴുവന്‍ സുഖമില്ലാത്താ ആളുകളുടെ ഒച്ചയും കേട്ടു കിടന്നു. രാവിലെ ആയപ്പോളേക്കും, എല്ലാവര്‍ക്കും അല്പം സമാധാനം ഉണ്ടു....പുറത്തു വലിയ തീക്കുണ്ഡം കൂട്ടി, എല്ലാവര്‍ക്കും ആവശ്യത്തിന്നു വേണ്ട ചൂടു വെള്ളം നല്‍കി പോന്നു. നേരത്തെ തന്നെ പുറപ്പെട്ടാല്‍ മാത്രമെ, ലേയിലേക്കു ഇരുളുന്നതിന്നു മുന്‍പു എത്തുകയുള്ളു എന്നതിനാല്‍ എല്ലാവരൂം വേഗം പുറപ്പെട്ടു...കാമ്പില്‍ നിന്നും, ചൂടുള്ള് ചപ്പാത്തിയും, ചായയും തന്നു,, മേജറോടും, ബാക്കി അവിടുണ്ടായിരുന്ന ജീവനക്കാരോടും, യാത്ര പറഞു ഞങ്ങള്‍ വീണ്ടും, യാത്ര തിരിച്ചു....

രാവിലേ സമയത്തുള്ള യാത്രകള്‍ തികച്ചും ഉന്മേഷപ്രദമാണു..ഇപ്പോള്‍ വാഹനത്തിലെ മുക്കാല്‍ പങ്കും ആളുകള്‍ സന്തുഷ്ടരാണു...വാഹനത്തിന്റെ ജനലിലൂടെ വെളിയിലേക്കു നോക്കുമ്പോള്‍, പ്രകൃതി ഒരു മഞിന്റെ ഗോളത്തിലാണു എന്നു തോന്നും...ഒരു ശബ്ദവും കേള്ക്കാനില്ലാ..ഒരു തരം പക്ഷികളെ പോലും കാണുന്നുമില്ലാ. എങും, വന്യമായ , എന്തിന്റേയോ വരവു കാത്തു നില്ക്കുന്നതുപോലെ ഉള്ള ഒരു നിശ്ശബ്ദത. ഇടക്കു മിന്നായം പോലെ കാണുന്ന ജലപാതങ്ങള്‍, ഹിമാനികള്‍, മലമടക്കുകളില്‍ അങു താഴെ, തട്ടു തട്ടായി തിരിച്ചിട്ട കൃഷി സ്ഥലം കണ്ടോ?  ഒരു സംശയം... അതോ ഒരു തോന്നലാണോ! .മലകളെ കാറ്റും, പ്രകൃതിയും, പല പല രൂപത്തിലും ആക്കി മാറ്റിയിരിക്കുന്നു. അധികം വാഹനങ്ങളെ വഴിയില്‍ കാണുന്നില്ലാ. ഇടക്കും, തലക്കും, മറികടന്നു പോകുന്ന പട്ടാളവണ്ടികള്‍, കറു കറുന്നനെ ഉള്ള പുക തുപ്പിക്കൊണ്ടു ലോറികള്‍...ശരം വിട്ട പോലെ, ആര്‍ത്തുവിളിച്ചു വാഹനത്തിനെ ശരവേഗത്തില്‍ മറി കടക്കുന്ന  motor bike  സവാരിക്കാര്‍...  അതു ഒരു 100 ആളെ എങ്കിലും കണ്ടു കാണും.. ചെറുപ്പക്കാരുടെ ഒരു ഹരമാണത്രെ, ലേയിലേക്കു ബൈക്കില്‍ പോവുക എന്നതു. ചെറുപ്പത്തിന്റെ ചോരതിളപ്പു!!!അങോട്ടു പോകുമ്പോള്‍ tourist വണ്ടികള്‍ കണ്ടതേ ഇല്ലാ. പക്ഷെ മടങി വരുമ്പോള്‍ ധാരാളം,  tourist വണ്ടികള്‍ പോകുന്നതു കണ്ടു...

·       സര്‍ച്ചുവില്‍ ഹിമാചല്‍ പ്രദേശ് അവസാനിക്കുന്നു. എനി അങോട്ടു, ജമ്മു കാശ്മീര്‍ സ്തേറ്റിലെ ലഡാക് തുടങുന്നു. ഇപ്പോള്‍ പാംഗ് എന്ന സ്ഥലമായി. ഇവിടേയും ഒരു പാസ് കടക്കാനുണ്ടു. 16620 അടിയുള്ള ലാഛ്ഛൂംഗ്ല പാസ്...ഓരോ മലമടക്കുകളിലെ ദൃശ്യവും വിഭിന്നമാണു. ചിലസ്ഥലത്തെത്തുമ്ഫോള്‍, അങു താഴെ, ഏതോ ചിത്രകാരന്‍ വരച്ചിട്ട മിഴിവുറ്റ ഒരു വര്‍ണ്ണചിത്രം കണക്കെ പ്രകൃതി അനാവൃതമായി കാണാം... ചില സ്ഥലം, അരുവികളും, ഉരുണ്ടു വീഴാന്‍ എന്ന പോലെ നില്‍ക്കുന്ന പാറകെട്ടുകളും,  സൂചിമുന പോലെ, അന്തരീക്ഷത്തിലേക്കു തല ഉയര്‍ത്തി നില്‍ക്കുന്ന പര്‍വതാഗ്രങ്ങളും...എല്ലാം കൂടി ഒരു മായിക പ്രപഞ്ചം തന്നെ ഇവിടെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു.  മലയുടെ താഴ്വാരത്തില്‍, കുറച്ചു വീടുകള്6...ഒരു 10 വീടു കാണും അത്രയെ ഉള്ളു...നദി ക്കരയില്‍ വെഉപ്പും, നീലയും, ടെന്റ്റുകള്‍.....മുകളില്‍ നിന്നൂം നോക്കുമ്പോള്‍ തീപ്പെട്ടി കൊള്ളി പോലെ ഇളകുന്ന മനുഷ്യ ദൃശ്യങ്ങള്‍.... പല പല നിറത്തില്‍ വിരിഞു നില്‍ക്കുന്ന പൂക്കളുടെ ഒരു മായ പ്രപഞ്ചം തന്നെ ഇവിടെ കണ്ണിന്നുല്‍സവമായി കാണാം...പരവതാനി വിരിച്ചപോലെ, നിലത്തോടൊട്ടി പുഷ്പിച്ചു കിടക്കുന്ന, മഞ, വയലറ്റ്, വെള്ള, പൂക്കള്‍....കടും റോസും, ഊതനിറവും, കടല്‍പച്ചയും, നീലയും കലര്‍ന്ന നിറത്തില്‍ പൂക്കള്‍ അല്പം കൂടി വലിയ ചെടിയില്‍, കാറ്റില്‍ തലയാട്ടി, സ്വാഗതം ചെയ്യുന്നു.. പ്രകൃതി  ഭംഗിയുടെ ധാരാളിത്തം കാണുമ്പോള്‍, തലക്കു മത്തു പിടിച്ച പോലെ...മനസ്സു സന്തോഷം കൊണ്ടു നിറഞു, ഒരു കാരണവും ഇല്ലാതെ തന്നെ ചിരിക്കുവാന്‍ വെമ്പുന്ന മുഖങ്ങള്‍......ഈ ഒരു ഭാവത്തിന്നു ചേരുന്ന വാക്കുകളുടെ അപര്യാപ്തത അത്രക്കുണ്ടു...ഇടക്കും, തലക്കും ആയി, വാഹനത്തിന്റെ മുന്‍പില്‍ വലിയ ആട്ടിന്പറ്റങ്ങള്‍ വന്നു പെടുന്നു. വാഹനങ്ങള്‍  എത്ര തന്നെ  horn  അടിച്ചാലും, തങ്ങളുടെ സ്വതസിദ്ധമായ താളത്തില്‍ നിന്നും അവര്‍ മാറില്ലാ. ചുമലിലൂടെ കഴുത്തിന്നു പുറകെ വടി വിലങ്ങനെ വെച്ചു, ആട്ടിടയന്മാര്‍ പ്രത്യേക രീതിയില്‍ ചൂളം വിളിക്കുന്നുണ്ടു.. വലിയ കറുത്ത തിബറ്റന്‍ നായകള്‍, വശങ്ങളില്‍ ആടുകളെ, കയറി പോകാനനുവദിക്കാതെ നോക്കുന്നു.
·       എനി കടക്കാനുള്ളതു, ടന്ഗ്ല ലാ പാസ് ആണു. 17500 അടി ഉയരം.  ഇപ്പോള്‍ വാഹനത്തില്‍ അന്തരീക്ഷം വളരെ അയവു വന്നിട്ടുണ്ടു....സഹസ്രനാമവും, ഭജനകളും, ഈ മലനിരകള്‍ ആദ്യമായാവും  കേട്ടുകാണുക... സര്‍ച്ചുവിലെ പട്ടാളകാമ്പിലെ ഒരു രാത്രി, അതൊരു വല്ലാത്ത അനുഭവമായിരുന്നു. നമ്മുടെ പട്ടാളക്കാരോടൊത്തു, അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ അനുഭവിച്ചു, അവരോടു അനുഭാവം പ്രകടിപ്പിച്ചു ഒരു രാത്രി. ഏതേതു ദുരിതപൂര്‍ണ്ണമായ കാലാവസ്ഥയിലും,   സ്ഥലങ്ങളിലും, നമ്മുടെ രാജ്യം കാക്കുന്നതിന്നു വേണ്ടി  എത്രയോ ത്യാഗങ്ങള്‍ അനുഷ്ടിച്ചാണു അവര്‍ ഈ പര്‍വതനിരകളിലും, തണുപ്പത്തും, കൊടും ചൂടിലും ഒക്കെ കഴിയുന്നതു. അവരുടെ കൂടെ ഒരു രാത്രി കഴിയുക എന്നതു തന്നെ അവര്‍ക്കായുള്ള ഒരു പ്രാര്‍ഥനപോലെ ആയിരുന്നു. അവര്‍ ഓരോരുത്തരും, നമ്മുടെ കുട്ടികളാണു, സഹോദരന്മാര്‍ ആണു...അവര്‍ക്കൊത്തു ഒരല്പസമയം...അതു തന്നെ അവര്‍ക്കായി സമര്‍പ്പിക്കാനുള്ള ആശംസകള്‍!!

2013 നവംബർ 1, വെള്ളിയാഴ്‌ച

gossip monger



The Gossip Monger



·The expression on her face was more eloquent than anything. Contempt mingled with snicker, showed in her every gesture. I knew without turning around who I would see, because Paru Amma would be there. Ours is a small place. That is not very big to not to know everybody, but small enough to know what is going on around. And the main supplier was Paru Amma. She was a woman of about 5o. She always had a plastic bag in her hand, and an old umbrella. In fact nobody has seen her without the umbrella. Be it rain or sunshine, she had the umbrella opened in her hand. And always with a word to everybody. Be it 3-year-old Malavika or 70-year-old Iyer mama. And in every kind of festival or marriage or anything, she was there. Enlivening the function. But though she did not know it, she was abhorred by everybody, because she was the gossipmonger of our tiny village. You cant call it a village too. Apart from the old villas and houses, shanties and huts, There was two 5 and 7 storied flats there, one hospital, one school, a shopping mall and what not. It even had a beauty parlor. There were many people coming and going because the civil station or collection of govt. offices was just over the corner. . and not to talk of the liquor shops..!and we were sure to see paruamma somewhere in the neighborhood always she was nosing around for news.

As I said before, ours is a small community, and we feel bad of not knowing the others business. There was this case of wife beating in the 9/c flat of the big flat. Then  there was this servant/madam rift in flat 8/f in the small flat(the big flats are 7 storied and small is five storied!!) and then did u hear the latest! U know the boy in the 5/c of the big flat? He is in love with a town girl! as if he could not find anybody suitable here in our town..
Well that is the tidbits we get from our Paruamma, and it is no joke, that we feel frustrated if we don’t see her one day

tobe continued.......